Vishnu Vinod File photo
Sports

രഞ്ജി ട്രോഫി: കേരളത്തിനെതിരേ യുപിക്ക് മേൽക്കൈ

ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ 35 റൺസെടുത്ത് പുറത്തായി. റിങ്കു സിങ് (92) ഉത്തർ പ്രദേശിന്‍റെ ടോപ് സ്കോറർ.

MV Desk

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം രണ്ടാം ദിവസം പിന്നിടുമ്പോൾ, കേരളത്തിനെതിരേ ഉത്തർ പ്രദേശിന് മേൽക്കൈ. യുപിയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റൺസിനെതിരേ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലാണ്. ആറ് റൺസുമായി പുറത്താകാതെ നിൽക്കുന്ന ജലജ് സക്സേന മാത്രമാണ് ശേഷിക്കുന്ന ഏക അംഗീകൃത ബാറ്റർ.

നേരത്തെ, ഇന്ത്യൻ താരം റിങ്കു സിങ്ങിന്‍റെയും (92) ഐപിഎൽ താരം ധ്രുവ് ജുറലിന്‍റെയും (63) മികച്ച ബാറ്റിങ്ങാണ് യുപിയെ മോശമല്ലാത്ത സ്കോറിലേക്കു നയിച്ചത്. കേരളത്തിനു വേണ്ടി പേസ് ബൗളർ എം.ഡി. നിധീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പിയും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ, വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർ കൃഷ്ണ പ്രസാദ് പുറത്തായി. പിന്നാലെ ഇൻഫോം ബാറ്റർ രോഹൻ കുന്നുമ്മൽ (11), വിശ്വസ്തനായ രോഹൻ പ്രേം (14) എന്നിവർ കൂടി പുറത്തായതോടെ കേരളം 32/3 എന്ന നിലയിൽ പതറി. അവിടെ ഒരുമിച്ച മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയും (38) വിക്കറ്റ് കീപ്പർ വിഷ്ണു വിനോദും (74) ചേർന്നാണ് വൻ തകർച്ച ഒഴിവാക്കിയത്. ശ്രേയസ് ഗോപാലിനു ശേഷം (36 നോട്ടൗട്ട്) ഏഴാം നമ്പറിലാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റ് ചെയ്യാനിറങ്ങിയത്. 35 റൺസെടുത്ത് പുറത്താകുകയും ചെയ്തു.

"സ്വയം വിൽക്കാനുള്ള കോൺഗ്രസിന്‍റെ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്''; പരിഹസിച്ച് പിണറായി വിജയൻ

"തലമുറമാറ്റത്തിന് കോൺഗ്രസ്, യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ്"; നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് സതീശൻ

ലഹരി മരുന്ന് വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പ്രസിഡന്‍റ് മണവാട്ടിയാകുന്നു; കോങ്ങാട് പഞ്ചായത്തിൽ കല്യാണമേളം

അധികം പുറത്തിറങ്ങാത്ത കുട്ടി, കുളത്തിനരികിലെത്തുക പ്രയാസം; സുഹാന്‍റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്