ബംഗളൂരു ദുരന്തം: പൊലീസുകാർ ദൈവങ്ങളല്ല, പൂർണ ഉത്തരവാദി ആർസിബിയെന്ന് ട്രൈബ്യൂണൽ

 

file image

Sports

ബംഗളൂരു ദുരന്തം: പൊലീസുകാർ ദൈവങ്ങളല്ല, പൂർണ ഉത്തരവാദി ആർസിബിയെന്ന് ട്രൈബ്യൂണൽ

അഞ്ചര ലക്ഷത്തോളം പേരാണു തടിച്ചുകൂടിയത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് മുന്നൊരുക്കങ്ങൾ നടത്താൻ പൊലീസിന് സാധിക്കില്ല

Namitha Mohanan

ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) അധികൃതരുടെ വീഴ്ചയാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. ഒരു തയാറെടുപ്പുമില്ലാതെ ജനക്കൂട്ടത്തെ സംഘടിപ്പിച്ചത് ആർസിബിയാണ്.

പൊലീസിന്‍റെ അനുമതി പോലും തേടിയിരുന്നില്ല അവർ. അഞ്ചര ലക്ഷത്തോളം പേരാണു തടിച്ചുകൂടിയത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് മുന്നൊരുക്കങ്ങൾ നടത്താൻ പൊലീസിന് സാധിക്കില്ല. പൊലീസ് മാന്ത്രികരോ ദൈവങ്ങളോ അല്ലെന്നും ട്രൈബ്യൂണൽ പറഞ്ഞു.

ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷം. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്.

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്