വെസ്റ്റ് ഇൻഡീസ് ടീം

 
Sports

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വിൻഡീസ് സ്പിന്നർമാരെ മാത്രം ഉപയോഗിച്ചത്

Aswin AM

ധാക്ക: ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായി 50 ഓവറും സ്പിൻ എറിഞ്ഞ് ചരിത്രം സൃഷ്ടിച്ച് വെസ്റ്റിൻഡീസ്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വിൻഡീസ് സ്പിന്നർമാരെ മാത്രം ഉപയോഗിച്ചത്.

ധാക്കയിലെ ഷേർ ഇ- ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലെ ജീവനില്ലാത്ത പിച്ചിൽ അകീൽ ഹുസൈൻ, റോസ്റ്റൺ ചേസ്, ഖാരി പിയർ, ഗുഡ്കേഷ് മോട്ടി, അലിക് അതനാസെ എന്നീ വിൻഡീസ് സ്പിന്നർമാരാണ് ബംഗ്ലദേശി ബാറ്റർമാരെ നേരിട്ടത്.

അഞ്ചു പേരും പത്ത് ഓവർ വീതം പൂർത്തിയാക്കി. ഏക പേസറായ ജസ്റ്റിൻ ഗ്രീവ്സിന് കരീബിയൻ ടീം പന്ത് നൽകിയില്ല. മോട്ടി മൂന്നും അതനാസെയും ഹുസൈനും രണ്ടുപേരെ വീതവും മടക്കിയപ്പോൾ ബംഗ്ലാദേശ് 213/7 എന്ന സ്കോറിലൊതുങ്ങുകയും ചെയ്തു. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഓവറുകളിൽ സ്പിന്നർമാരെ ഉപയോഗിച്ച ശ്രീലങ്കയുടെ റെക്കോഡും വിൻഡീസ് തകർത്തു. 2004ൽ ഓസ്ട്രേലിയയെ നേരിട്ടപ്പോൾ 44 ഓവർ ശ്രീലങ്കൻ സ്പിന്നർമാർ കൈകാര്യം ചെയ്തിരുന്നു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു