മത്സരത്തിൽ നിന്ന്

 
Sports

കോൽക്കത്തയിൽ ആറാടി ഹെറ്റ്‌മെയർ; സ്കോട്ട്ലൻഡിന് 183 റൺസ് വിജയല‍ക്ഷ‍്യം

നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് 182 റൺസ് നേടി

Aswin AM

കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ സ്കോട്ട്ലൻഡിന് 183 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് വെസ്റ്റ് ഇൻഡീസ് അടിച്ചെടുത്തു. 35 പന്തിൽ 6 സിക്സും 2 ബൗണ്ടറിയും ഉൾപ്പടെ 64 റൺസ് നേടിയ ഷിമ്രോൺ ഹെറ്റ്മെയറാണ് വെസ്റ്റ് ഇൻഡീസിന്‍റെ ടോപ് സ്കോറർ. ഹെറ്റ്‌മെയറിനു പുറമെ ബ്രാണ്ടൻ കിങ് 35 റൺസും റൊവ്മാൻ പവൽ 14 പന്തിൽ 24 റൺസെടുത്ത് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.

ക‍്യാപ്റ്റൻ ഷായ് ഹോപ് ഇത്തവണ നിരാശപ്പെടുത്തി. 22 പന്തിൽ 19 റൺസ് നേടാനെ താരത്തിന് സാധിച്ചുള്ളൂ. സ്കോട്ട്ലൻഡിനു വേണ്ടി ബ്രാഡ് കറി രണ്ടും ഒലിവർ ഡേവിഡ്സൻ, മൈക്കൽ ലീസ്ക്, എസ്. ഷരീഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മോശം തുടക്കമാണ് ഓപ്പണർമാരായ ഷായ് ഹോപ്പും ബ്രാണ്ടൻ കിങ്ങും നൽകിയത്. ഒന്നാം വിക്കറ്റ് 54 റൺസ് കൂട്ടുകെട്ട് ഉയർന്നെങ്കിലും പവർപ്ലേയിൽ റൺസ് ഉയർത്താൻ ഇരുതാരങ്ങൾക്കും സാധിച്ചില്ല. പവർപ്ലേ പൂർത്തിയായപ്പോൾ 33 റൺസ് മാത്രമാണ് സ്കോട്ട്ലൻഡിനെതിരേ വെസ്റ്റ് ഇൻഡീസിന് അടിച്ചെടുക്കാനായത്.

പിന്നീട് മൈക്കൽ ലീസ്ക് ഷായ് ഹോപ്പിനെ ക്ലീൻ ബൗൾഡാക്കുകയും ബ്രാണ്ടൻ കിങ് ഒലിവർ ഡേവിഡ്സന്‍റെ പന്തിൽ പുറത്താകുകയും ചെയ്തതോടെ ടീം പ്രതിരോധത്തിലായെങ്കിലും മൂന്നാം വിക്കറ്റിൽ ഹെറ്റ്മെയർ- റൊവ്മാൻ പവൽ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ സ്കോർ ഉയർന്നു. 171 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ പവൽ അധിക നേരം ക്രീസിൽ നിന്നില്ലെങ്കിലും റൺസ് ഉയർത്താൻ കഴിഞ്ഞു. പിന്നാലെയെത്തിയ ഷെർഫെയ്ൻ റൂഥർഫോർഡും (13 പന്തിൽ 26) വെടിക്കെട്ട് കാഴ്ചവച്ചതോടെ സ്കോട്ട്ലൻഡിനെതിരേ തരക്കേടില്ലാത്ത സ്കോർ ഉയർത്താൻ‌ വെസ്റ്റ് ഇൻഡീസിനായി.

"എത്ര സ്തുതി പാടിയിട്ടും കാര്യമില്ല, ജനം തിരിച്ചടി നൽകും'': മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

ആന്‍റോ ആന്‍റണിക്കെതിരേ തട്ടിപ്പ് ആരോപണം; 2 കോടി വാങ്ങിയിട്ട് തിരികെ തന്നത് 20 ലക്ഷം മാത്രമെന്ന് ഫിനാൻസ് കമ്പനി ഉടമ

ശബരിമല സ്വർണക്കൊള്ള; എന്‍. വിജയകുമാർ വീണ്ടും റിമാൻഡിൽ

എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ല: അടൂർ പ്രകാശ്

ടി20 ലോകകപ്പിൽ ടെസ്റ്റ് കളിച്ച് ബാബർ അസം; എന്നിട്ടും പാക്കിസ്ഥാൻ ജയിച്ചു