അനിൽ അംബാനി

 
Business

അനിൽ അംബാനിയുടെ 3,000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

മുംബൈയിലെ കുടുംബവീടും ഡൽഹിയിലെ റിലയൻസ് സെന്‍ററുമടക്കം ഇതിൽ ഉൾപ്പെടുന്നു

Namitha Mohanan

മുംബൈ: റിലയൻസ് ചെയർമാൻ അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളിപ്പിൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. ബാന്ദ്രയിലെ പാലി ഹിൽ കുടുംബവീട്, ഡൽഹിയിലെ റിലയൻസ് സെന്‍റർ അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. ഒക്റ്റോബർ 31 നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഡൽഹി, നോയിഡ, ഗാന്ധിയാബാദ്, മുംബൈ, പുനെ, ചെന്നൈ, താനെ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. വീടും ഓഫിസുമടക്കം ഇതിൽ ഉൾപ്പെടുന്നു.

റിലയൻസ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വായപ തട്ടിപ്പിലും ഇഡിയുടെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. റിലയൻസ് കമ്മ്യൂണിക്കേഷൻ അടക്കമുള്ള കമ്പനികൾ ഏകദേശം 13,600 കോടി രൂപയുടെ വായ്പ ക്രമവിരുദ്ധമായി മറ്റ് കമ്പനികളിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് ഇഡി മുൻപ് അനിൽ അംബാനിയെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല. റിലയൻസ് പവറിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഇഡി അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്