ഇൻഡിഗോ

 
Business

പശ്ചിമേഷ്യൻ സംഘർഷം; ഇൻഡിഗോയ്ക്ക് നഷ്ടം 238 കോടി, ഓഹരി വില 3 ശതമാനം ഇടിഞ്ഞു

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനിയുടെ ഓഹരി 2.73 ശതമാനം ഇടിഞ്ഞ് 4,886.70 രൂപയിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2.73 ശതമാനം താഴ്ന്ന് 4,886 രൂപയിലുമാണ് വ്യാപാരം നടന്നത്

Sarath Nath MS

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്‍റർഗ്ലോബ് ഏവിയേഷൻ 2026-27 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 238 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്ന് കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച ഏകദേശം മൂന്നു ശതമാനം ഇടിഞ്ഞു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനിയുടെ ഓഹരി 2.73 ശതമാനം ഇടിഞ്ഞ് 4,886.70 രൂപയിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2.73 ശതമാനം താഴ്ന്ന് 4,886 രൂപയിലുമാണ് വ്യാപാരം നടന്നത്.

വ്യാഴാഴ്ച പുറത്തുവിട്ട സാമ്പത്തിക ഫലപ്രഖ്യാപനത്തിൽ, ജൂണിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ കമ്പനി 238 കോടി രൂപയുടെ നഷ്ടം നേരിട്ടതായി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 2,176.3 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

അതേസമയം, കമ്പനിയുടെ ആകെ വരുമാനം 21,542.6 കോടി രൂപയിൽ നിന്ന് 25,614.1 കോടി രൂപയായി ഉയർന്നു. എന്നാൽ ഇന്ധനവില വർധന, വിദേശനാണ്യ വിനിമയ നിരക്കിലെ പ്രതികൂല മാറ്റം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ പ്രവർത്തനചെലവ് ഗണ്യമായി വർധിപ്പിച്ചതോടെ ലാഭത്തെ ബാധിച്ചതായി കമ്പനി വ്യക്തമാക്കി.

ഇന്ധനവില വർധന, രൂപയുടെ മൂല്യത്തിലെ ഇടിവ്, പശ്ചിമേഷ്യൻ സംഘർഷം എന്നിവയുടെ സംയുക്ത ആഘാതമാണ് ആദ്യ പാദത്തിൽ 238 കോടി രൂപയുടെ നഷ്ടത്തിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം