ആശ ഭോസ്‌ലെ

 
Entertainment

ഗർഭിണിയായിരിക്കെ ക്രൂര പീഡനം; മൂന്നുമക്കളുടെയും കൈപിടിച്ച് ഭർതൃവീടിന്‍റെ പടിയിറങ്ങി ആശ ഭോസ്‌ലെ

പതിനാറാം വയസിലെ വിവാഹം ദുരിതപൂർണമായിരുന്നുവെന്ന് ആശ ഭോസ്‌ലെ

Jisha P.O.

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ അനിയത്തി ആശ ഭോസ്‌ലെയ്ക്ക് സിനിമയിലേക്ക് കടന്നുവരവ് അത്ര സുഗമമായിരുന്നില്ല. പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ ലേബലിലല്ല ആശ പിന്നണിഗാന രംഗത്ത് എത്തിയത്. വ്യക്തിജീവിതത്തിൽ അനുഭവിച്ച തീരാവേദനയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു സിനിമലോകം. വെള്ളിവെളിച്ചത്തിൽ കാണുന്ന ആശ ഭോസ്‌ലെയ്ക്ക് പിന്നിൽ കറുത്ത അധ്യായങ്ങൾ മറഞ്ഞുകിടക്കുന്നുണ്ട്.

ആശയുടെ ആത്മക്കഥയായ എ ലൈഫ് ഇൻ മ്യൂസിക്കിൽ ഇക്കാര്യം മറച്ചുപിടിക്കാതെ കുറിച്ചിട്ടുണ്ട്. സിനിമലോകത്തെ പ്രവേശനം ഭാഗ്യപരീക്ഷണത്തിന് വേണ്ടിയായിരുന്നില്ല മറിച്ച് പ്രതിസന്ധികളെ മറികടക്കാൻ വേണ്ടിയായിരുന്നുവെന്ന് അവർ കുറിച്ചു.

16)ം വയസിലെ വിവാഹവും തുടർന്ന് അനുഭവിക്കേണ്ടി വന്ന ശാരീരിക-മാനസിക പീഡനങ്ങൾ. ഗായികയെ സ്വീകരിക്കാൻ കഴിയാത്ത യാഥാസ്ഥിതിക കുടുംബമായിരുന്ന ഗണപത് റാവുവിന്‍റെ കുടുംബം. ഒന്നിനെയും ചോദ്യം ചെയ്യപ്പെടാത്ത ഭാര്യയായിരുന്ന ആശ ഭോസ്‌ലെ, ഒരിക്കലും ഭർത്താവിനെ ചോദ്യം ചെയ്തിരുന്നില്ല. ക്രൂര പീഡനത്തിനിടെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് ആശ തുറന്നെഴുതി. എന്നാൽ തന്‍റെ ഉള്ളിൽ വളരുന്ന കുഞ്ഞിനോടുള്ള അഗാധമായ സ്നേഹം, മരണം വഴിമാറിപോയിയെന്ന് അവർ പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് ആശ മൂന്നുമക്കളുമായി ഭർതൃഭവനത്തിൽ നിന്നിറങ്ങുന്നതും സംഗീത സാമ്രാജ്യം പടുത്തുയർത്തിയതും.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ