നയൻതാര 
Entertainment

നയൻതാരയുടെ സ്വകാര്യ ജീവിതം, വിവാദങ്ങൾ; 'നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ' നെറ്റ്ഫ്ലിക്സിൽ

വാടക ഗർഭത്തിലൂടെ മാതൃത്വത്തിലേക്കെത്തിയതും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഡോക്യുമെന്‍ററി സ്പർശിക്കുന്നു

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18 ന് 'നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ' എന്ന ഡോക്യുമെന്‍ററി ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ തുടങ്ങിയ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ആവേശകരമായ ജീവിതമാണ് ഡോക്യൂ- ഫിലിമിലൂടെ ഒരുക്കുന്നത്.

അധികമാർക്കും പരിചയമില്ലാത്ത സിനിമ ജീവിതത്തിനപ്പുറമുള്ള കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിൽ പ്രദർശിപ്പിക്കുന്നത്. മകൾ,ഭാര്യ, അമ്മ, സുഹൃത്ത് തുടങ്ങി ജീവിതത്തിലെ ഓരോ തലങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. വിവാഹ ചിത്രത്തിലൂടെയാണ് ഡോക്യുമെന്‍ററി ആരംഭിക്കുന്നത്. വാടക ഗർഭത്തിലൂടെ മാതൃത്വത്തിലേക്കെത്തിയതും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഡോക്യുമെന്‍ററി സ്പർശിക്കുന്നു. ഒരു മണിക്കൂറും 21 മിനിറ്റുമാണ് ഡോക്യുമെന്‍ററിയുടെ ദൈർഘ്യം. ഒക്‌ടോബർ 30 ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി ഫിലീം അനൗൺസ് ചെയ്തത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍