Entertainment

'കേരള സ്റ്റോറി' പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി

അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്

MV Desk

ന്യൂഡൽഹി: വിവാദ സിനിമ "ദി കേരള സ്റ്റോറി'യുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി നിരാകരിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകനായ നിസാം പാഷ ആവശ്യപ്പെട്ടത്.

ജസ്റ്റിസ്മാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

ചിത്രത്തിന് സെൻസർ ബോർഡ് അനുമതി ലഭിച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് തടയണമെങ്കിൽ സെൻസർ ബോർഡ് അനുമതി നൽകിയതിനെ ചോദ്യം ചെയ്യണമെന്നും ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ചിത്രം പ്രദർശനത്തിനെത്തുന്നത് വെള്ളിയാഴ്ചയാണെന്നും അതിനാൽ അടിയന്തിരമായി അപേക്ഷ പരിഗണിക്കണമെന്നുമുള്ള ആവശ്യവും സുപ്രീം കോടതി നിരസിച്ചു.

ഇരിങ്ങാലക്കുട യോഗത്തിന് പാർട്ടിയുമായി ബന്ധമില്ല: തോമസ് ഉണ്ണിയാടൻ എംഎൽഎ | Video

തൃശൂരിൽ കാറിന് തീപിടിച്ചു; ആളപായമില്ല | Video

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

'അപകീർത്തിപരമായ കുറിപ്പുകൾ പിൻവലിക്കണം'; സനൽ കുമാർ ശശിധരനെതിരേ മാനനഷ്ട കേസ് നൽകി നടി മഞ്ജു വാര‍്യർ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?