Entertainment

'കേരള സ്റ്റോറി' പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: വിവാദ സിനിമ "ദി കേരള സ്റ്റോറി'യുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി നിരാകരിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകനായ നിസാം പാഷ ആവശ്യപ്പെട്ടത്.

ജസ്റ്റിസ്മാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

ചിത്രത്തിന് സെൻസർ ബോർഡ് അനുമതി ലഭിച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് തടയണമെങ്കിൽ സെൻസർ ബോർഡ് അനുമതി നൽകിയതിനെ ചോദ്യം ചെയ്യണമെന്നും ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ചിത്രം പ്രദർശനത്തിനെത്തുന്നത് വെള്ളിയാഴ്ചയാണെന്നും അതിനാൽ അടിയന്തിരമായി അപേക്ഷ പരിഗണിക്കണമെന്നുമുള്ള ആവശ്യവും സുപ്രീം കോടതി നിരസിച്ചു.

മലപ്പുറത്ത് സര്‍ക്കാര്‍, ഏയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കാൻ ശ്യാം രംഗീല

മലപ്പുറത്ത് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് 36 മരണം

കാണാതാ‍യ കോതമംഗലം എസ്ഐയെ മുന്നാറിൽ നിന്ന് കണ്ടെത്തി