.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ക്യാൻസറിനു കാരണമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട്. ഇന്‍റർനാഷണൽ ഏജൻസി ഫൊർ റിസർച്ച് ഓൺ ക്യാൻസർ (IARC) മുന്നോട്ടുവച്ച നിരീക്ഷണം നിരാകരിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. മൊബൈൽ ഫോണുകളെ 'ഒരുപക്ഷേ ക്യാൻസർ ഉണ്ടാക്കുന്നവ' എന്ന് IARC വിലയിരുത്തിയതാണ് WHO ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ പുതിയ അവലോകനത്തിൽ മൊബൈൽ ഫോൺ ഉപയോഗം മസ്തിഷ്ക ക്യാൻസറിന് കാരണമാകുന്നു എന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ല എന്നാണ് വ്യക്തമാക്കുന്നത്. 22 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഗവേഷണത്തിനു ശേഷമാണ് ഡബ്ല്യുഎച്ച്ഒ ഈ അവലോകനം നടത്തിയത്.
കൂടാതെ മൊബൈൽ ഫോൺ ഉപയോഗം, ജോലിസ്ഥലത്തെ റേഡിയോ ഫ്രീക്വൻസി ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് ട്രാൻസ്മിഷൻ ഉപകരണങ്ങൾ, സെൽ ടവറുകൾ എന്നിവയും മുതിർന്നവരിലോ കുട്ടികളിലോ ഉള്ള ബ്രെയിൻ, പിറ്റ്യൂട്ടറി ക്യാൻസറുകൾ അല്ലെങ്കിൽ ബ്ലഡ് ക്യാൻസർ എന്നിവയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഗവേഷണം പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ അവലോകനത്തിൽ മൊബൈൽ ഫോൺ ഉപയോഗവും ഗ്ലിയോമാസ്, മെനിഞ്ചിയോമസ്, അക്കോസ്റ്റിക് ന്യൂറോമ എന്നിവയുടെ അപകടസാധ്യതയും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്തിയില്ല.
1994 നും 2022 നും ഇടയിൽ 22 രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ച 63 ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഒരു മെറ്റാ അനാലിസിസിലൂടെയാണ് ഡബ്ല്യുഎച്ച്ഒ ഈ അവലോകനത്തിൽ എത്തിയത്. ഇവയിൽ ഓരോന്നും മൊബൈൽ ഫോണുകൾ വഴി പകരുന്ന റേഡിയോ ഫ്രീക്വൻസി-ഇലക്ട്രോ മാഗ്നെറ്റിക് ഫീൽഡുകൾ (RF-EMF) പുറത്തു വിടുന്നതിന്‍റെ ആരോഗ്യ പ്രത്യാഘാതങ്ങൾ വിശദമായി വിശകലനം ചെയ്തു.
മൊബൈൽ ഫോണുകൾ തന്നെ യഥാർത്ഥത്തിൽ കുറഞ്ഞ ശക്തിയുള്ള RF-EMF ട്രാൻസ്മിറ്ററുകളാണ്. സെൽ ടവറുകൾ - സ്ഥിരമായ ആന്‍റിനകളുടെ ഒരു പരമ്പരയിലൂടെ അവർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് റേഡിയോ തരംഗങ്ങൾ കൈമാറുന്നു. ഈ തരംഗങ്ങൾ വൈദ്യുതകാന്തിക മണ്ഡലങ്ങളാണ്. അവ നിരുപദ്രവകരമാണെന്ന് അവലോകനം സൂചിപ്പിക്കുന്നു.
കെമിക്കൽ ബോണ്ടുകൾ തകർക്കുന്നതിനോ നമ്മുടെ ശരീരത്തിൽ അയോണൈസേഷൻ ഉണ്ടാക്കുന്നതിനോ അല്ലെങ്കിൽ നമ്മുടെ ഡിഎൻഎയെ നശിപ്പിക്കുന്നതിനോ അവയ്ക്ക് കഴിവില്ല.
ബ്രോഡ്‌കാസ്റ്റിംഗ് ആന്‍റിനകൾ അല്ലെങ്കിൽ സെൽ ഫോൺ ടവറുകൾ പോലുള്ള ഫിക്സഡ്-സൈറ്റ് RF-EMF ട്രാൻസ്മിറ്ററുകൾ പുറത്തു വിടുന്ന റേഡിയേഷൻ തരംഗങ്ങൾ കുട്ടിക്കാലത്തെ ബ്ലഡ് ക്യാൻസർ അല്ലെങ്കിൽ പീഡിയാട്രിക് ബ്രെയിൻ ട്യൂമറുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തെളിവുകളൊന്നും അവലോകനത്തിൽ കണ്ടെത്തിയില്ല.