ഐഫോണിനേക്കാൾ വില; മോഷ്ടാക്കൾ കണ്ണ് വയ്ക്കുന്ന 'കാനഡ ഗൂസ് ജാക്കറ്റ്' 
Lifestyle

ഐഫോണിനേക്കാൾ വില; മോഷ്ടാക്കൾ കണ്ണ് വയ്ക്കുന്ന 'കാനഡ ഗൂസ് ജാക്കറ്റ്'

സെപ്റ്റംബറിൽ മാത്രം 180 കേസുകളാണ് ജാക്കറ്റ് മോഷണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ബ്രിട്ടനിലെ ഹൈ സ്കൂളുകളിൽ ഈ ശിശിര കാലത്തും കാനഡ ഗൂസ് ജാക്കറ്റിന് നിരോധനമാണ്. കാരണം അതിന്‍റെ ഉയർന്ന വില തന്നെ. ഐഫോണിനേക്കാൾ വില കൂടിയ ജാക്കറ്റ് കുട്ടികൾക്കിടയിൽ അസമത്വം രൂക്ഷമാക്കുമെന്ന് കണ്ടെത്തിയാണ് നിരോധനം. യുകെയിൽ മഞ്ഞുകാലത്ത് ഏറ്റവും കൂടുതൽ മോഷണം പോകുന്നതും കാനഡ ഗൂസ് ജാക്കറ്റ് ആണ്.

111640 രൂപ വില വരുന്ന ജാക്കറ്റ് മോഷണം സ്ഥിരമാണെന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റി പൊലീസ് പറയുന്നു. സെപ്റ്റംബറിൽ മാത്രം 180 കേസുകളാണ് ജാക്കറ്റ് മോഷണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ മകനൊപ്പം നടക്കാനിറങ്ങിയ ദമ്പതികളെ തോക്കിൻമുൻപിൽ നിർത്തി കാനഡ ഗൂസ് ജാക്കറ്റ് കവർന്നെടുന്ന സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

ജീവനേക്കാൾ വില ജാക്കറ്റിനു കൊടുക്കരുതെന്നാണ് പൊലീസിന്‍റെ ഉപദേശം. ജീവൻ അപകടത്തിലായാൽ ജാക്കറ്റ് വിട്ടുകൊടുത്തേക്കുക. പരാതി നൽകിയാൽ പൊലീസ് മോഷ്ടാക്കളെ കണ്ടെത്തുമെന്നാണ് ജാഗ്രതാ നിർദേശം. ചിക്കാഗോയിൽ ജാക്കറ്റ് വിൽപ്പന ചെയ്തിരുന്ന കട കുത്തിത്തുറന്നും മോഷണം നടന്നിരുന്നു.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം