representative image 
Election

മധ്യപ്രദേശിൽ വോട്ടെടുപ്പിനിടെ സംഘർഷം; കല്ലേറിൽ ഒരാൾക്ക് പരുക്ക്

സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.

ഭോപ്പാൽ: മധ്യപ്രദേശിൽ ധിമിനിയിൽ വോട്ടെടുപ്പിനിടെ സംഘർഷം. പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ഇരുകൂട്ടരും തമ്മിലുണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു. ധമിനി മണ്ഡലത്തിലെ 147, 148 പോളിംഗ് ബൂത്തുകൾക്ക് സമീപമാണ് സംഭവം. പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് നിവനിൽ അയവ് വന്നിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.

മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. ആകെ 5.6 കോടി വോട്ടർമാരാണ് മധ്യപ്രദേശിൽ വിധിയെഴുതുന്നത്. ഇതിൽ 2.72 കോടി സ്ത്രീ വോട്ടർമാരാണ്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമായതിനാൽ ഇരുകക്ഷികൾക്കും നിർണായകമാണ് മധ്യഭാരതത്തിലെ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ഫഗന്‍ സിംഗ് കുലസ്‌തെ, നരേന്ദ്ര സിംഗ് തോമര്‍ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌