മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം 
Election

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം

28-29 സീറ്റുകളിലെങ്കിലും വിജയിച്ചാലേ പാർട്ടികൾക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയുള്ളൂ. നിർഭാഗ്യവശാൽ മഹാ വികാസ് അഘാടിയിലെ ഒരു പാർട്ടിയും ഈ അക്കം നേടിയിട്ടില്ല.

നീതു ചന്ദ്രൻ

മുംബൈ: 60 വർഷത്തിനിടെ ഇതാദ്യമായി പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര. പ്രതിപക്ഷ നേതാവാകാനുള്ള യോഗ്യത നേടാൻ ഇത്തവണ ഒരു പാർട്ടിക്കും നേടാൻ കഴിഞ്ഞിട്ടില്ല. വൻ പരാജയത്തിൽ നില തെറ്റിയ മഹാ വികാസ് അഘാടിക്ക് പുതിയ പ്രഹരമാകുകയാണിത്. ബിജെപി ശിവ്സേന, എൻസിപി എന്നിവർ അടങ്ങുന്ന മഹായുതി സഖ്യം 236 സീറ്റുകളാണ് നേടിയത്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളും ശിവ്സേന 57 സീറ്റും അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി 41 സീറ്റും നേടി.

അതേ സമയം ഉദ്ദവ് താക്കറേയുള്ള നേതൃത്വത്തിലുള്ള ശിവ്സേന (യുബിടി) വെറും 20 സീറ്റുകളിലും കോൺഗ്രസ് 16 സീറ്റിലും ശരദ് പവാറിന്‍റെ എൻസിപി 10 സീറ്റുകളിലുമാണ് വിജയിച്ചത്. 288 സീറ്റുകളാണ് സംസ്ഥാന നിയമസഭയിൽ ആകെയുള്ളത്. അതിന്‍റെ 10 ശതമാനമെങ്കിലും അംഗസംഖ്യ ഉള്ള പാർട്ടികൾക്കേ പ്രതിപക്ഷ നേതാവാകാൻ അവകാശവാദം ഉന്നയിക്കാൻ സാധിക്കൂ.

28-29 സീറ്റുകളിലെങ്കിലും വിജയിച്ചാലേ പാർട്ടികൾക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയുള്ളൂ. നിർഭാഗ്യവശാൽ മഹാ വികാസ് അഘാടിയിലെ ഒരു പാർട്ടിയും ഈ അക്കം നേടിയിട്ടില്ല.

അങ്കമാലിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; പ്രതി പിടിയിൽ

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധനം; നിർദേശവുമായി കർണാടക മുഖ്യമന്ത്രി

"ഇറാന്‍റെ കാര്യം ഒന്ന് തീർത്തോട്ടെ..!" അടുത്ത രാജ്യം ലക്ഷ്യമിട്ട് ട്രംപ്

അനുരഞ്ജന നീക്കം; സി.എസ്. സുജാത ജി. സുധാകരനെ വീട്ടിലെത്തി കണ്ടു, പാലം ഉദ്ഘാടനത്തിന് മുഖ്യാതിഥിയാക്കി

ഇടഞ്ഞു തന്നെ; പെരുമ്പളം പാലം ഉദ്ഘാട പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി. സുധാകരൻ