Crime

ഇടുക്കിയിൽ കമിതാക്കൾക്ക് ജനിച്ച നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊന്നു

ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ കമിതാക്കൾക്ക് ജനിച്ച നവജാത ശിശുവിനെ അവർ തന്നെ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.

മധ്യപ്രദേശ് സ്വദേശികളായ സാധുറാമ്, മാലതി എന്നിവർക്കാണ് ഏഴാം തീയതി കുഞ്ഞു ജനിച്ചത്. ഇരുവരും ഒന്നിച്ച് കമ്പംമേട്ടിൽ താമസിച്ചു വരുകയായിരുന്നു. അടുത്ത മാസം വിവാഹം നടത്താനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉടൻ തന്നെ സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രി ചികിത്സയിലാണ്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വിവാഹത്തിന് മുമ്പ് കുഞ്ഞ് ജനിച്ചാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭയന്നാണ് ക്രൂരകൃത്യം ചെയ്തതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്