വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന പരാതിയുമായി 43 പേർ; അമ്മയും മകനും അറസ്റ്റിൽ Representative image
Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന പരാതിയുമായി 43 പേർ; അമ്മയും മകനും അറസ്റ്റിൽ

ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനമാണ് ഇവര്‍ നടത്തിയിരുന്നത്

Namitha Mohanan

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ റിക്രൂട്ട്മെന്‍റ് കമ്പനിയുടെ ഉടമകളായ അമ്മയും മകനും അറസ്റ്റിൽ. ഡോൾസി ജോസഫൈൻ സജു, മകൻ രോഹിത് സജു എന്നിവരാണ് അറസ്റ്റിലായത്. രാത്രി ഓഫീസ് കെട്ടിടത്തിൽ നിന്നും സാധനങ്ങൾ മാറ്റുന്നതിനിടെ കെട്ടിട ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനമാണ് ഇവര്‍ നടത്തിയിരുന്നത്. ഇവർ 5 കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് കാട്ടി 43 പേരാണ് വിവിധ പൊലീസ് സ്റ്റേഷനിലായി ഇവർക്കെതിരേ പരാതി നൽകിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്.

ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചു നൽകും

''എല്ലാവരും പൊക്കിയപ്പോൾ അങ്ങ് പൊങ്ങി, ആര്യയ്ക്ക് ചെറുപ്പത്തിന്‍റെ ധാർഷ്ട്യവും അഹങ്കാരവും''; വെള്ളാപ്പള്ളി

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ