Crime

വനിതാ ജഡ്ജിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പണം തട്ടാൻ ശ്രമം

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നെടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്യാൻ ഉപയോഗിച്ചത്

MV Desk

ജയ്പുർ: ജയ്പൂരിൽ വനിതാ ജഡ്ജിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പണം തട്ടാൻ ശ്രമം. പാർസൽ മുഖേനെ മോർഫ് ചെയ്ത് ചിത്രങ്ങളയച്ച് 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജി സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നെടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്യാൻ ഉപയോഗിച്ചത്. കോടതിയിലേക്കും ഔദ്യോഗിക വസതിയിലേക്കും ഇത്തരത്തിൽ മോർഫ് ചെയ്ത 3 ചിത്രങ്ങൾ അയച്ചതായി പരാതിയിൽ പറയുന്നു. കൂടാതെ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണിക്കത്തുകളും ഭർത്താവിന്‍റെ നമ്പർ ഉൾപ്പെടെ അതിൽ ഉണ്ടായിരുന്നതായി അവർ ചൂണ്ടിക്കാട്ടി. തന്നെയാരോ പിന്തുടരുന്നതായി തോന്നുന്നതായും മക്കളുടെയും തന്‍റെയും ദൈനംദിന വിവരങ്ങൾ ആർക്കോ ലഭ്യമാകുന്നതായും അവർ ആരോപിച്ചു.

സ്കൂളുകൾക്ക് ഓണാവധി 9 ദിവസം മാത്രം

വടക്കൻ കേരളത്തിൽ അതിശക്ത മഴ പെയ്യും

നിവിൻ പോളി ആദ്യ 'വിജിലൻസ് കമാൻഡോ': അഴിമതിവിരുദ്ധ പോരാട്ടവുമായി ചെന്നിത്തല

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല: മുഖ്യമന്ത്രി

സ്വന്തം വകുപ്പിൽ നിന്ന് സബ്സിഡി: 99 ലക്ഷം രൂപ തിരിച്ചടച്ച് മന്ത്രി