പ്രതി ശ്രീജിത്ത് 
Crime

പോക്സോ കേസിൽ 29കാരന് 35 വർഷം തടവും 25,000 രൂപ പിഴയും

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

നീതു ചന്ദ്രൻ

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 35വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ആലങ്ങാട് കൊടുവഴങ്ങ കൊച്ചേരി കോട്ടുപുരയ്ക്കൽ വീട്ടിൽ ശ്രീജിത്തിനെയാണ് (29) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ടി കെ സുരേഷ് തടവും പിഴയും വിധിച്ചത്.

കേസിൽ കൃത്യമായ മെഡിക്കൽ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റം ചെയ്തു എന്ന് കോടതി കണ്ടെത്തിയത് . 2022 വർഷത്തിൽ ബിനാനിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി.ആർ സുനിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 9 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. എഎസ്ഐമാരായ അബ്ദുൾ റഷീദ്, പ്രമീള രാജൻ, സി പി ഒ വിനീഷ്, ടി.കെ സുധീർ, ഹരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു