Kerala

പാടശേഖരത്തിലെ ചതുപ്പിൽ വയോധികൻ മരിച്ച നിലയിൽ

തിങ്കളാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്

MV Desk

കോട്ടയം: കോട്ടയം മണർകാട് നാലുമണിക്കാറ്റ് വിശ്രമ കേന്ദ്രത്തിന് സമീപം പാടശേഖരത്തിലെ ചതുപ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് കുഴിപ്പുരയിടം ചേലാകുന്ന് ഔസേഫ് യോഹന്നാന്‍റെ(76) മൃതദേഹമാണ് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

നാലു മണിക്കാറ്റിന് സമീപമുള്ള ഷാപ്പിന് പിന്നിലുള്ള പാടശേഖരത്തിൽ ചെളിക്കുള്ളിൽ താഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. യോഹന്നാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ യോഹന്നാൻ നാലു മണിക്കാറ്റിലെ ഷാപ്പിൽ എത്തിയിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി. മണർകാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്