അലൻസിയർ 
Kerala

'പെൺപ്രതിമ തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുത്'; വിവാദ പരാമർശവുമായി നടന്‍ അലൻസിയർ

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിലായിരുന്നു അലൻസിയറുടെ വിവാദപരാമർശം

MV Desk

തിരുവനന്തപുരം: സ്പെഷ്യൽ അവാർഡിന് അർഹരായവർക്കു കേവലം 25,000 രൂപയും പെൺപ്രതിമയും തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുതെന്നു നടൻ അലൻസിയർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് അലൻസിയറുടെ വിവാദപരാമർശം. പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അലൻസിയർ. മന്ത്രി സജി ചെറിയാനോടും ബംഗാളി സംവിധായകൻ ഗൗതം ഘോഷിനോടും കൂടിയായിരുന്നു അലൻസിയറുടെ അഭ്യർഥന.

ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്ന ഇടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. പ്രത്യേക ജൂറി അവാർഡ് ലഭിക്കുന്നവർക്കും സ്വർണം പൂശിയ ശിൽപ്പം നൽകണം. നല്ല നടനുള്ള അവാർഡ് എല്ലാവർക്കും കിട്ടും. അതിനാൽ സ്പെഷ്യൽ കിട്ടുന്നവർക്കു സ്വർണത്തിന്‍റെ പ്രതിമ തന്നെ നൽകണം. പ്രത്യേക പുരസ്കാരം നേടുന്ന തന്നെയും കുഞ്ചാക്കോ ബോബനെയും വെറും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്കാരത്തുക വർധിപ്പിക്കണം. പെൺപ്രതിമ തന്നു പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്ന് വാങ്ങിക്കാൻ പറ്റുന്നുവോ അന്ന് അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്