25 ലക്ഷം തട്ടിയ അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു file
Kerala

25 ലക്ഷം തട്ടിയ അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു

കോൺഗ്രസ് അനകൂല സംഘടനായ സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ ഭാരവാഹി കൂടിയായ കെ.കെ. ശ്രീലാലിനെ സർവീസിൽ നിന്നും നീക്കിയത്.

തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ‌ ജോലി വാഗ്ദാനം ചെയ്ത് വിവിധയാളുകളിൽ നിന്നായി പണം തട്ടിയ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇടുക്കി മെഡിക്കൽ കോളെജിലെ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയ കേസിലാണ് കോൺഗ്രസ് അനകൂല സംഘടനായ സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ ഭാരവാഹി കൂടിയായ കെ.കെ. ശ്രീലാലിനെ സർവീസിൽ നിന്നും നീക്കിയത്.

2019 - 20​ ൽ ​ഇടുക്കി മെഡിക്കൽ കോളെജ് സീനിയർ അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ ആയിരുന്ന കാലത്താണ് തട്ടിപ്പ് നടത്തിയത്.​ ജോലി വാഗ്ദാനം ചെയ്ത് എട്ട് പേരിൽ നിന്നാണ് പണം തട്ടിയത്. പരാതിയെ തുടർന്ന് സസ്പെൻഷനിലായ ശ്രീലാലിനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ശ്രീലാൽ കുറ്റക്കാരനെന്ന് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സർക്കാർ നടപടിയെടുത്തത്.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ