കൊടിക്കുന്നിൽ സുരേഷ് എംപി 
Kerala

പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക്

ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും

കോട്ടയം: കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക്. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.

ലോക്സഭാഗം എന്ന നിലയിൽ 7 തവണകളിലായി കഴിഞ്ഞ 28 വർഷക്കാലത്തെ സേവനവും കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള സേവനങ്ങളേയും, സംസ്ഥാനത്തിനകത്തും പുറത്തും സംവരണ സമുദായങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് കൊടിക്കുന്നിൽ സുരേഷ് എം.പി തെരഞ്ഞെടുക്കപ്പെട്ടത്. ദളിത് - ജനാധിപത്യ ചിന്തകരും, എഴുത്തുകാരും അക്കാദമിസ്റ്റുകളുമായ അഞ്ചംഗ അവാർഡ് നിർണയ സമിതിയാണ് അദ്ദേഹത്തിൻറെ പേര് നിർദേശിച്ചത്. ഡോ. എ.കെ വാസു അധ്യക്ഷനും, ഡോ. എം.ബി മനോജ് (കാലിക്കറ്റ് സർവകലാശാല), ഡോ. ഒ.കെ സന്തോഷ് (മദ്രാസ് സർവകലാശാല) ഡോ. ജോബിൻ ചാമക്കാല (ദേവമാതാ കോളെജ്, കുറവിലങ്ങാട്), ഡോ. ബെറ്റിമോൾ മാത്യു (എൻ.എസ്.എസ് കോളെജ്, നിലമേൽ) എന്നിവരടങ്ങിയ പാനലാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പേര് അവാർഡിനായി നിർദേശിച്ചത്.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ