അർജുന് വേണ്ടിയുള്ള തെരച്ചിൽ 11ാം ദിനവും തുടരുന്നു; ഡ്രോൺ പരിശോധന വൈകും 
Kerala

അർജുന് വേണ്ടിയുള്ള തെരച്ചിൽ 11ാം ദിനവും തുടരുന്നു; ഡ്രോൺ പരിശോധന വൈകും

സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എം.കെ. ശശീന്ദ്രൻ എന്നിവർ ഷിരൂരിലേക്ക് തിരിച്ചു.

നീതു ചന്ദ്രൻ

അങ്കോല: ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പതിനൊന്നാം ദിനവും തുടരുന്നു. ഗംഗാവാലി പുഴയിൽ കണ്ടെത്തിയ ട്രക്കിൽ അർജുനുണ്ടോ എന്നു സ്ഥിരീകരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. പുഴയിലെ ശക്തമായ അഴിയൊഴുക്കാണ് വെല്ലുവിളിയാകുന്നത്. രണ്ട് നോട്ട് അടിയൊഴുക്കാണെങ്കിൽ മാത്രമേ മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയൂ. നിലവിൽ ആറ് നോട്ടാണ് പുഴയിലെ അടിയൊഴുക്കിന്‍റെ തോത്.

അതേ സമയം സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എം.കെ. ശശീന്ദ്രൻ എന്നിവർ ഷിരൂരിലേക്ക് തിരിച്ചു.

രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിൽ നിന്ന് തിരിച്ചതിനാൽ ഡ്രോൺ പരിശോധന വെള്ളിയാഴ്ചയും നടക്കില്ല.

ഇതു വരെയുള്ള പരിശോധനയെക്കുറിച്ച് ഇന്ദ്രബാലൻ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പരിശോധന മുന്നോട്ടു പോകുക. നേവിയുടെ സോണാർ പരിശോധനയും തുടരും.

"എന്‍റെയും രാഹുലിന്‍റെയും പ്രത്യയ ശാസ്ത്രം വെവേറെ, കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു'': ശശി തരൂർ

നടിയെ ആക്രമിച്ച കേസ്; ഒരാഴ്ച്ചയ്ക്കകം അപ്പീൽ നൽകുമെന്ന് സർക്കാർ

പ്രധാമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മെസി; സെലിബ്രിറ്റി മത്സരത്തിൽ പന്ത് തട്ടും

തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷന്മാരെ പ്രാദേശികമായി തീരുമാനിക്കാമെന്ന് കെപിസിസി; 21 ന് സത്യപ്രതിജ്ഞ

തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കണ്ണൂരിൽ വടിവാൾ പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ അറസ്റ്റിൽ