ഭിക്ഷക്കാരന്‍റെ സഞ്ചിയിൽ നാലര ലക്ഷം രൂപ

 
Kerala

വാഹനാപകടത്തിൽ മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയിൽ നാലര ലക്ഷം രൂപ

നോട്ട് സൂക്ഷിച്ചിരുന്നത് അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിൽ

Jisha P.O.

ആലപ്പുഴ: സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയിൽ 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തി വന്ന ഇയാൾ തിങ്കളാഴ്ചയാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ഇടിച്ച് വീണ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നു. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ആശുപത്രിയിൽ നൽകിയ വിലാസം. തലയ്ക്ക് പരുക്കുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്‌റ്റർമാർ നിർദേശിച്ചിരുന്നു.

എന്നാൽ രാത്രിയോട് ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ചാരുംമൂട് നഗരത്തിലെ കടത്തിണ്ണയിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഇയാളുടെ സഞ്ചി പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും കണ്ടത്. തുടർന്ന് പൊലീസ് ചാരുംമൂട്ടിലെ പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി. പഞ്ചായത്തംഗങ്ങളും പൊതുപ്രവർത്തകനായ അരവിന്ദാക്ഷനും ചേർന്ന് നോട്ടുകൾ തരംതിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ട് അടക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയിൽ സൂക്ഷിച്ചിരുന്നത്. ബന്ധുക്കളാരും എത്താത്തതിനാൽ പണം കോടതിയിൽ ഹാജരാക്കാനാണ് തീരുമാനമെന്ന് നൂറനാട് ഇൻസ്പെക്ടർ ശ്രീകുമാർ പറഞ്ഞു

അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ വേനൽ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്

"തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം"; കെ.കെ. രമ

ബെംഗളൂരു ആരാധകർക്ക് നിരാശ; ചിന്നസാമിയിൽ നിന്ന് ഐപിഎൽ ഫൈനലിന്‍റെ വേദി മാറ്റി

7 വയസുകാരനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

"നന്ദി സഖാവേ, ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്ത് കേരളത്തെ മുന്നിൽ നിന്നു നയിച്ചതിന്"; ലിജോ ജോസ് പെല്ലിശേരി