ഷെറിൻ

 

file image

Kerala

നടപടികൾ അതിവേഗം പൂർത്തിയായി; ഷെറിന്‍ ജയിൽ മോചിതയായി

14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം.

കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയായി. നിലവിൽ പരോളിലായിരുന്ന ഇവർ കണ്ണൂർ വനിതാ ജയിലിൽ അതീവ രഹസ്യമായി എത്തി നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് വിവരം.

ഷെറിനടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്‍റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷെറിൻ ഉൾപ്പടെയുള്ളവരെ മോചിപ്പിക്കാന്‍ സർക്കാർ ഉത്തരവിറക്കുന്നത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം.

നേരത്തെ ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് ഷെറിനെ മോചിപ്പിക്കണമെന്ന് ജയില്‍ ഉപദേശകസമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു. 14 വര്‍ഷത്തെ ശിക്ഷാ കാലയളവിനുള്ളില്‍ ഇവർക്ക് 500 ദിവസം പരോള്‍ ലഭിച്ചിരുന്നതും വിവദാമായിരുന്നു.

2009 നവംബർ ഏഴിനാണ് ഭര്‍ത്തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വച്ച് കൊലപ്പെടുത്തിയത്. ഷെറിന്‍റെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ.

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

"ചെമ്പടയ്ക്ക് കാവലാൾ"; മുഖ്യമന്ത്രിയെ പാടിപ്പുകഴ്ത്തി സെക്രട്ടേറിയറ്റ് ജീവനക്കാർ

ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാൻ; സഹായ വാഗ്ദാനവുമായി ഇന്ത്യ, 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ എത്തിക്കും

"ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുന്നു"; താരിഫ് യുദ്ധത്തിൽ അടുത്ത അടവുമായി പീറ്റർ നവാരോ

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോർഡ്