മകളോട് മോശമായി പെരുമാറിയാളെ തല്ലിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസ് representative image
Kerala

മകളോട് മോശമായി പെരുമാറിയാളെ തല്ലിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസ്

പ്രതിയായ രാധാകൃഷ്ണപിള്ളയ്‌ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

പത്തനംതിട്ട: സ്വകാര്യ ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറി ആളെ മർദിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിയായ രാധാകൃഷ്ണപിള്ള (59) എന്നയാൾക്കെതിരേയും പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ കേസെടുത്തതിനു പിന്നാലെ പ്രതികരിച്ചു. നെല്ലിമുകൾ ജംക്‌ഷനിൽ വെള്ളിയാഴ്ച വൈകുന്നേരം 5നാണ് സംഭവം. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാർഥിനയോട് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത് മകൾ ഫോണിലൂടെ അറിയിച്ചു. ഇത് ചോദ്യം ചെയ്യാന്‍ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയിൽ നിന്ന പ്രതിയോട് കാര്യം തിരക്കി.

ഇതിനിടെയും ഇയാൾ വിദ്യാർഥിനിയുടെ അമ്മയോട് അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അക്രമിയുടെ മൂക്കിന്‍റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ ഇടിച്ചു തകർക്കുകയുമായിരുന്നു. രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നുവെന്നും ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം