മുറിവ് തുന്നാൻ പാടില്ലെന്നാണ് ഗൈഡ് ലൈൻ; പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് അധികൃതർ

 
Kerala

മുറിവ് തുന്നാൻ പാടില്ലെന്നാണ് ഗൈഡ് ലൈൻ; പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് അധികൃതർ

കുടുംബം ആശുപത്രിക്കെതിരേ ചികിത്സ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരുന്നു

കോഴിക്കോട്: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അറു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കാറ്റഗരി 3 ൽ വരുന്ന കേസുകളിൽ മുറിവ് തുന്നാൻ പാടില്ലെന്നാണ് ഗൈഡ് ലൈനെന്നും ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.

കുട്ടിയുടെ പിതാവ് സൽമാനുൽ ഫാരിസ് കോഴിക്കോട് മെജിക്കൽ കോളെജിന് ചികിത്സ പിഴവുണ്ടായെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അധികൃതർ വിശദീകരണം നൽകിയത്. സർക്കാരിന്‍റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടിട്ടില്ലെന്നും വാക്സിനെടുത്തിട്ടും മരണം സംഭവിച്ചതിൽ വിശദമായി പഠനം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു.

മാർച്ച് 29 നായിരുന്നു കുട്ടിയെ നായ കടിക്കുന്നത്. മാർച്ച് 29നായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. എന്നാൽ ഏപ്രിൽ 29 ഓടെ കുട്ടി മരിക്കുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി