Kerala

ലൈഫ് മിഷൻ കോഴ: സി. എം രവീന്ദ്രനെ രണ്ടാം ദിവസം 10 മണിക്കൂറോളം ചോദ്യം ചെയ്തു

എൻഫോഴ്സ്മെന്‍റ് ഡയക്‌ട്രേറ്റിന്‍റെ ചോദ്യം ചെയ്യൽ പത്തു മണിക്കൂറോളം നീണ്ടു

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രന്‍റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഫോഴ്സ്മെന്‍റ് ഡയക്‌ട്രേറ്റിന്‍റെ ചോദ്യം ചെയ്യൽ പത്തു മണിക്കൂറോളം നീണ്ടു.

ചൊവ്വാഴ്ചയും രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായിരുന്നു. ഒമ്പതു മണിക്കൂറോളമാണു ചോദ്യം ചെയ്തത്. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.

നേരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതു ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. തുടർന്നു വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസിൽ രവീന്ദ്രന്‍റെ പേരു പരാമർശിച്ചു സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം