എം.എം ഹസൻ

 
Kerala

വയനാട് തുരങ്കപാത നിർമാണം നിർത്തിവയ്ക്കണം: എം.എം. ഹസൻ

സ്വതന്ത്ര വിദഗ്ധ സമിതി പുതിയ പാരിസ്ഥിതിക പഠനം നടത്തുന്നതു വരെ പദ്ധതി നിർത്തിവയ്ക്കണമെന്നാണ് ആവശ്യം

Sarath Nath MS

തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ വയനാട് തുരങ്കപാത പദ്ധതി നിർത്തിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. സ്വതന്ത്ര വിദഗ്ധ സമിതി പുതിയ പാരിസ്ഥിതിക പഠനം നടത്തുന്നതു വരെ പദ്ധതി നിർത്തിവയ്ക്കണമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കൂടിയായ ഹസൻ പ്രസ്താവനയിൽ പറഞ്ഞു.

പരിസ്ഥിതിലോല മേഖലയാണ് പദ്ധതി പ്രദേശമെന്നും മണ്ണിടിച്ചിൽ ഭീഷണി ഉള്ളതായി അറിയാമായിരുന്നിട്ടും കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നെന്നും ഹസൻ ആരോപിച്ചു. സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോവരുതെന്ന് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശനും യുഡിഎഫും മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ച എൽഡിഎഫ് യുഡിഎഫിനെ വികസന വിരുദ്ധരെന്ന് മുദ്ര കുത്തുകയും ചെയ്തു. പാരിസ്ഥിതിക അനുമതി നേടിയെടുക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു മുൻപാകെ തെറ്റായ വിവരങ്ങൾ നൽകിയെന്നും ഹസൻ ആരോപിച്ചു. മണ്ണ് നീക്കം ചെയ്യലിലെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കരാർ കമ്പനി ലംഘിച്ചുവെന്നും ഇക്കാര്യത്തിൽ അവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

അതേസമയം വൻകിട വികസന പദ്ധതിയായ തുരങ്കപാതയ്ക്ക് തടയിടാൻ മണ്ണിടിച്ചിൽ ദുരന്തത്തെ ഉപയോഗപ്പെടുത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര ഏജൻസികളടക്കം നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ ഏഴിന് കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ ഏഴു പേരാണ് മരിച്ചത്. കാണാതായ രണ്ടു പേർക്കുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

വിഴിഞ്ഞം ഓഹരി കൈമാറ്റം: 'തെരഞ്ഞെടുപ്പിന് മുൻപ് മുഖ‍്യമന്ത്രി സെബിയുമായി ചർച്ച നടത്തി'; ആരോപണവുമായി കെ.എൻ. ബാലഗോപാൽ

സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത്; അധ്യാപകർക്ക് നിർദേശവുമായി ബാലാവകാശ കമ്മിഷൻ

തമിഴ്നാട്ടിലെ ഭദ്രകാളി, നന്ദി, മുരുക വിഗ്രഹങ്ങൾ തിരിച്ചു നൽകുമെന്ന് ഓസ്ട്രേലിയ

ദോശയ്ക്കൊപ്പം ചമ്മന്തി കിട്ടിയില്ല; കൊല്ലത്ത് തട്ടുകടയിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

'മഴ നനഞ്ഞ് വിദ‍്യാർഥികൾക്ക് അസുഖം ബാധിച്ചു, ടാർപ്പായകൾ കൊണ്ടുവരാൻ സമ്മതിച്ചില്ല'; പൊലീസിനെതിരേ അഭിജീത് ദിപ്കെ