മുഹമ്മദ് ഷിയാസ്, വിനായകൻ

 
Kerala

''എല്ലാ കലാകാരന്മാർക്കും അപമാനം''; വിനായകനെ സർക്കാർ പിടിച്ചുകൊണ്ടുപോയി ചികിത്സിക്കണെന്ന് മുഹമ്മദ് ഷിയാസ്

വാർത്താ സമ്മേളനത്തിലാണ് ഷിയാസ് വിനായകനെ വിമർശിച്ച് രംഗത്തെത്തിയത്

Aswin AM

കൊച്ചി: അശ്ലീലവും അധിക്ഷേപവും സമൂഹമാധ‍്യമങ്ങളിൽ പതിവാക്കിയ മലയാള നടൻ വിനായകൻ പൊതുശല‍്യമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. ലഹരി വ‍്യാപനത്തിനെതിരേ ശനിയാഴ്ച നടക്കുന്ന വാക്കത്തോണുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര‍്യം പറഞ്ഞത്.

എല്ലാ കലാകാരന്മാർക്കും വിനായകൻ അപമാനമാണെന്നും സർക്കാർ പിടിച്ചു കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ ലഹരിയാണെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഗായകൻ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും അധിക്ഷേപിച്ച് വിനായകൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് എൻഎസ് നുസൂർ വിനായകനെതിരേ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകിയിരുന്നു.

സ്വർണവില കൂടുന്നു; കുറയാൻ കാത്തിരിക്കേണ്ട, ഇനിയും കൂടും

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത റിമാൻഡിൽ

പൊറോട്ടയ്ക്കൊപ്പം ഗ്രേവി നൽകിയില്ല; വൈപ്പിനിൽ അടി, തിരിച്ചടി, പരാതി നൽകി ഉടമയും ഭാര്യയും

കോണ്‍ഗ്രസ് സിരകളില്‍ മതേതര രക്തം: കെ.സി. വേണുഗോപാല്‍

പൈങ്ങോട്ടൂരിൽ വിദ്യാർഥിയെ കൂട്ടം കൂടി മർദിച്ച് സമപ്രായക്കാർ: നിയമനടപടിയുമായി പൊലീസ്