Kerala

'ജനങ്ങൾ നീറി പുകയുകയാണ്, ഇത് കുട്ടിക്കളിയല്ല'; ബ്രഹ്മപുരം വിഷയത്തിൽ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് ഹാജരാവാത്തതിനായിരുന്നു കോടതിയുടെ വിമർശനം. ഓൺലൈനായാണ് കലക്‌ടർ ഹാജരായത്. ജനങ്ങൾ നീറി പുകയുകയാണ്, ഇത് കുട്ടിക്കളിയല്ല എന്നായിരുന്നു കോടതിയുടെ വിമർശനം.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന്‍റെ പ്രവർത്തന ശേഷി മോശമാണെന്ന് മാലിന്യ സംസ്ക്കരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നു, എന്നാൽ ഇന്ന് രാവിലെ വീണ്ടും സെക്‌ടർ ഒന്നിൽ തീപിടുത്തം ഉണ്ടായതായും കലക്‌ടർ കോടതിയിൽ വ്യക്തമാക്കി. 7 ദിവസം ശക്തമായ നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ പ്രകാരം മലിനീകരണം കുറഞ്ഞതായും കലക്‌ടർ വ്യക്തമാക്കി.

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രം: ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം

മധ്യപ്രദേശിൽ മണൽക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്‌ടർ കയറ്റി കൊലപ്പെടുത്തി

കോഴിക്കോട് പത്ത് വയസുകാരനെ പീഡനത്തിന് ഇരയാക്കി: സീനിയർ വിദ്യാർഥികൾക്കെതിരേ കേസ്

ഗുസ്തി താരം ബജ്റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്

ലാവലിൻ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും: അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്തു