Kerala

കുറുവ ദ്വീപ് അടച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി; ഹോട്ടലുടമ തൂങ്ങി മരിച്ചു

വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപ് ആഴ്ചകളായി അടച്ചിടുകയായിരുന്നു

Renjith Krishna

കൽപ്പറ്റ: വന്യമൃഗശല്യം മൂലം വയനാട് ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ കച്ചവടക്കാരൻ ആത്മഹത്യ ചെയ്‌തു. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ് കച്ചവടം നിലച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപ് ആഴ്ചകളായി അടച്ചിടുകയായിരുന്നു. ഇതേതുടർന്ന് ഹോട്ടൽ പൂട്ടിയതോടെ സെബാസ്റ്റ്യന്‍റെ വരുമാനം നിലക്കുകയായിരുന്നു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സെബാസ്റ്റ്യൻ വീടിനു പുറകിലെ മരക്കൊമ്പിലാണ് സെബാസ്റ്റ്യൻ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്