Kerala

കുറുവ ദ്വീപ് അടച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി; ഹോട്ടലുടമ തൂങ്ങി മരിച്ചു

വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപ് ആഴ്ചകളായി അടച്ചിടുകയായിരുന്നു

കൽപ്പറ്റ: വന്യമൃഗശല്യം മൂലം വയനാട് ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ കച്ചവടക്കാരൻ ആത്മഹത്യ ചെയ്‌തു. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ് കച്ചവടം നിലച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപ് ആഴ്ചകളായി അടച്ചിടുകയായിരുന്നു. ഇതേതുടർന്ന് ഹോട്ടൽ പൂട്ടിയതോടെ സെബാസ്റ്റ്യന്‍റെ വരുമാനം നിലക്കുകയായിരുന്നു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സെബാസ്റ്റ്യൻ വീടിനു പുറകിലെ മരക്കൊമ്പിലാണ് സെബാസ്റ്റ്യൻ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു