ടി.പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം

 
Kerala

ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം; ഹൈക്കോടതിയുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു

ജാമ്യം നൽകരുതെന്ന കെ.കെ. രമയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല

Jisha P.O.

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം. ജ്യോതിബാബുവിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന് ജ്യോതിബാബുവിന്‍റെ അപ്പീലിൽ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജ്യോതിബാബു നൽകിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ട് എന്നുമാണ് കണ്ണൂർ മെഡിക്കൽ കോളെജ് സൂപ്രണ്ട് നൽകിയ റിപ്പോർട്ട്.

ജ്യോതിബാബുവിന് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഇതേനിലപാടായിരുന്നു. ഇടക്കാല ജാമ്യം നൽകരുതെന്ന കെ.കെ. രമയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഹർജി

വ്യവസ്ഥ ലംഘിച്ചു; രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ

ഉടൻ രാജ്യം വിടണം; ഇറാനിലുള്ള പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ നിർദേശം

വളർത്തുനായയെ മലമൂത്ര വിസർജനത്തിനായി തന്‍റെ പറമ്പിലേക്ക് തുറന്നു വിടുന്നു; സത്യഭാമക്കെതിരേ അയൽവാസിയുടെ പരാതി

"സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല"; വിവാദ പരാമർശവുമായി പി.സി. ജോർജ്