സുരേഷ് ഗോപി  
Kerala

പ്രശാന്തന് പമ്പ് തുടങ്ങാൻ പണമെവിടെ നിന്ന്; ഇടപെട്ട് സുരേഷ് ഗോപി

പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ജീവനക്കാരനായ പ്രശാന്തനാണ് പമ്പിന്‍റെ അനുമതി തേടിയിരുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കണ്ണൂരിൽ പെട്രോൾ പമ്പിന് കൈക്കൂലി വാങ്ങി അനുമതി നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തിൽ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കാൻ സുരേഷ് ഗോപി നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പരസ്യമായി ആരോപണമുന്നയിച്ചതിനെത്തുടർന്ന് എഡിഎം നവീൻ ബാബു ജീവനൊടുക്കിയതോടെയാണ് സംഭവം വിവാദമായത്.

ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നതിനായി മാസങ്ങളോളം വൈകിച്ചുവെന്നും പിന്നീട് എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് വൈകാതെ പുറത്തു വിടുമെന്നുമാണ് ദിവ്യ പരസ്യമായി പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ എഡിഎം ആത്മഹത്യ ചെയ്തു. പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ജീവനക്കാരനായ പ്രശാന്തനാണ് പമ്പിന്‍റെ അനുമതി തേടിയിരുന്നത്.

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

ഇൻഡിഗോ വിമാനത്തിനുള്ളിൽ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി