പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

 
Kerala

പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

മതസ്പർധയുണ്ടാക്കുന്ന വിധം സംസാരിച്ചു എന്നായിരുന്നു കേസ്

കൊച്ചി: ബിജെപി നേതാവും എഎൽഎയുമായ പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി.സി. ജോർജിന് ജാമ്യം നൽകിയിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്.

മതസ്പർധയുണ്ടാക്കുന്ന വിധം സംസാരിച്ചു എന്നായിരുന്നു കേസ്. സമാന കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യം അനുവദിച്ചുള്ള ഹർജിയിൽ കോടതി പറഞ്ഞിരുന്നു. ഈ വർഷം ജനുവരിയിൽ ഈരാട്ടുപേട്ടയിൽ സമാനമായ കുറ്റകൃത്യം പി.സി. ജോർജ് ആവർത്തിച്ചെന്നും അതിൽ കേസെടുത്തിട്ടുണ്ടെന്നും ഹൈക്കോടതില്‍ സമര്‍പ്പിച്ച് അപേക്ഷയില്‍ പറയുന്നു. 2022 ൽ രജിസ്റ്റർ ചെയ്ത പാലാരിവട്ടം കേസിലെ പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ബാങ്ക് ഇടപാട് വിവരങ്ങൾ നൽകിയില്ല; സൗബിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

ഹോട്ടൽ ഉടമയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

യെമൻ പൗരനെ കൊന്ന കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

ഹിന്ദു പിന്തുടർച്ചാവകാശം: സ്വത്തിൽ പെൺമക്കൾക്കും ഇനി തുല‍്യ അവകാശം