MM Hassan file
Kerala

നാലിടത്ത് കനത്ത മത്സരം നേരിട്ടു, അവസാന നിമിഷത്തിലെ പുനഃസംഘടന ദോഷം ചെയ്തു: തെരഞ്ഞെടുപ്പ് വിലയിരുത്തി കെപിസിസി

കോണ്‍ഗ്രസ് മത്സരിച്ച 16 മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് യോഗത്തില്‍ പ്രതിഫലിച്ചത്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെപിസിസി വിലയിരുത്തൽ. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ കനത്ത മത്സരമുണ്ടായി. തൃശൂരിൽ 20,000 ത്തിലധികം ഭൂരിപക്ഷത്തിൽ മുരളീധരന് വിജയമുറപ്പാണെന്നും കെപിസിസി യോഗം വിലയിരുത്തി.

കോണ്‍ഗ്രസ് മത്സരിച്ച 16 മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് യോഗത്തില്‍ പ്രതിഫലിച്ചത്. നാലിടങ്ങളില്‍ മത്സരം കനത്തെങ്കിലും അവിടെ പരാജയപ്പെടുന്ന സ്ഥിതി വിശേഷം ഇല്ല. വടകര ഉള്‍പ്പടെയുള്ള മറ്റ് മണ്ഡലങ്ങളില്‍ വന്‍ വിജയം നേടും.

തുടക്കം മുതൽ അവസാനം വരെ പാർട്ടി ഒറ്റക്കെട്ടായി നിന്നുവെന്നും കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷങ്ങളിൽ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചെവന്നും അവലോകന യോഗത്തിൽ സ്ഥാനാർഥികൾ വിലയിരുത്തി.

കന്യാസ്ത്രീകളുടെ അറസ്റ്റ്; എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടം, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി; മാമി തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

അമ്മ തെരഞ്ഞെടുപ്പ്: നടൻ ബാബുരാജ് മത്സരത്തിൽ നിന്നും പിന്മാറി

വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്ന് പറഞ്ഞ് വിറ്റു; രണ്ടുപേർ അറസ്റ്റിൽ

അർഷ്ദീപ് സിങ്ങിന്‍റെ ടെസ്റ്റ് അരങ്ങേറ്റം വൈകും? ഓവൽ ടെസ്റ്റിൽ മാറ്റങ്ങൾക്ക് സാധ‍്യത