ശരണ്യക്ക് ജീവപര്യന്തം

 
Kerala

ഒന്നര വയസുകാരനെ കൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം

ശിക്ഷ വിധിച്ചത് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി

Jisha P.O.

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ കൊന്നക്കേസിൽ അമ്മയ്ക്ക് ജീവപര്യന്തം. തയ്യിൽ കടപ്പുറത്തെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനാവാത്തതിനെ തുടർന്ന് ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു.

തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച വരുത്തിയെന്ന് കോടതി പറഞ്ഞു.

യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതിൽ തെളിവുകൾ കണ്ടെത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും കോടതി വിമർശിച്ചു. 2020 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാമുകന്‍റെ കൂടെ ജീവിക്കാൻ ശരണ്യ മകനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

ട്വന്‍റി 20 എൻഡിഎയിൽ; നിർണായക നീക്കവുമായി രാജീവ് ചന്ദ്രശേഖർ|Video

കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; നയപ്രഖ്യാപനം രണ്ടുവരി വായിച്ച് ഗവർണർ ഇറങ്ങിപ്പോയി

ശരീരത്തിൽ തട്ടിയതിന് സോറി പറഞ്ഞില്ല; തുടർന്ന് റാഗിങ്, വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ചണ്ഡീഗഢിനെതിരേ ചീട്ട് കൊട്ടാരം പോലെ തകർന്ന് കേരളം

തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വാങ്ങി പ്രത‍്യേക അന്വേഷണ സംഘം