NIA 

file

Kerala

മുൻ ജില്ലാ ജഡ്ജി ഉൾപ്പെടെ കേരളത്തിൽ നിന്ന് 950 പേർ പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ; കോടതിയെ അറിയിച്ച് എൻഐഎ

ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ ജാമ‍്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത‍്യയുടെ ഹിറ്റ്ലിസ്റ്റിൽ കേരളത്തിൽ നിന്നും 950ലധികം പേർ ഉൾപ്പെട്ടതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ ജാമ‍്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

മുഹമ്മദ് ബിലാൽ, റിയാസുദീൻ, അൻസാർ, കെ.പി. സഹീർ എന്നിവരുടെ ജാമ‍്യാപേക്ഷ എതിർത്തപ്പോഴാണ് എൻഐഎ കോടതിയിൽ വിശദാംശങ്ങൾ നൽകിയത്.

മുൻ ജില്ലാ ജഡ്ജിയുടെ പേരും ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറ‍യുന്നത്. ശ്രീനിവാസൻ വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടികയും അറസ്റ്റിലായ അയൂബിന്‍റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയും പിടിച്ചെടുത്തതായി എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ‍്യക്തമാക്കി.

അതേസമയം ആലുവയിലെ പെരിയാർവാലിയിലെ പിഎഫ്ഐ ഓഫീസിൽ നടത്തിയ പരിശോധനയിൽ 5 പേരുടെ വിവരങ്ങൾ കണ്ടെടുത്തു. ഈ പട്ടികയിലാണ് ജില്ലാ ജഡ്ജിയും ഉൾപ്പെടുന്നത്.

ഭാര്യയെ തീകൊളുത്തി കൊന്നു; കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ചു

വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് തടഞ്ഞു; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

''ഞാൻ കാരണം പാർട്ടി തലകുനിക്കേണ്ടി വരില്ല''; പ്രതിരോധവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ബിഹാർ വോട്ടർ പട്ടികയിൽ ഇടം പിടിച്ച് പാക് വനിതകൾ

''കോൺഗ്രസ് എന്നും സ്ത്രീപക്ഷത്ത്''; രാഹുൽ ഉടനെ രാജിവയ്ക്കണമെന്ന് ഉമ തോമസ്