Kerala

പാലക്കാട് കൈക്കൂലി കേസ്: ഒരു കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് വിജിലൻസ്

പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് സുരേഷ് കുമാറാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്.

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റിന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലഘധികം രൂപ വില മതിക്കുന്ന സ്വത്ത്. ചൊവ്വാഴ്ച രാവിലെയാണ് പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് സുരേഷ് കുമാർ കൈക്കൂലി കേസിൽ അറസ്റ്റിലായത്.

ഇയാൾ താമസിക്കുന്ന ഒറ്റ മുറിയിൽ നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപ, 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകൾ, 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് രേഖകൾ, 17 കിലോഗ്രാം വരുന്ന നാണയശേഖരം എന്നിവയാണ് പിടിച്ചെടുത്തത്. ഇവയെല്ലാം അന്യായമായി സ്വന്തമാക്കിയതാണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് സുരേഷ് കുമാർ.

വസ്തുവിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് മഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. 45 ഏക്കർ സ്ഥലത്തിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി 2500 രൂപയാണ് സുരേഷ്കുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

പണവുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളെജിൽ എത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. ഇതേത്തുടർന്ന് പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൈയോടെ പിടി കൂടുകയായിരുന്നു.

പരാതിക്കാരനിൽ നിന്ന് ആറ് മാസം മുൻപ് വസ്തു എൽഎ പട്ടയത്തിൽ പെട്ടതല്ലെന്നുള്ള സർട്ടിഫിക്കറ്റിനായി 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി 9,000 രൂപയും കൈക്കൂലിയായി വാങ്ങിയിരുന്നു.

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഇൻഡിഗോ വിമാനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്