പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതിമാർ കൗൺസിലിങ്ങിന് വിധേയമാകണമെന്ന് കോടതി 
Kerala

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; ദമ്പതിമാർ കൗൺസിലിങ്ങിന് വിധേയമാകണം, തീരുമാനം അതിനുശേഷമെന്ന് കോടതി

താൻ സ്വയം പരാതി പിൻവലിച്ചതാണെന്നും ആരുടേയും സമ്മർദം ഉണ്ടായിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു

കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയിൽ ഹാജരായി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽ‌കിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. തുടര്‍ന്ന് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനായി കെല്‍സയെയും ചുമതലപ്പെടുത്തി.

താൻ സ്വയം പരാതി പിൻവലിച്ചതാണെന്നും ആരുടേയും സമ്മർദം ഉണ്ടായിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. അടുത്ത ആഴ്ച സീല്‍ഡ് കവറില്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൗണ്‍സിലിങ്ങിന് ശേഷമുള്ള റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കാമെന്നും കേസ് റദ്ദാക്കുന്ന കാര്യത്തിൽ അതിനു ശേഷം തീരുമാനമുണ്ടാവുമെന്നും കോടതി വ്യക്തമാക്കി.

പ്രതിക്കെതിരായ ആരോപണം വളരെ ഗൗരകരമാണെന്നായിരുന്നു കോടതി നിരീക്ഷണം. എന്നാല്‍, അവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് 21 വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു