Pinarayi Vijayan file
Kerala

''നന്ദകുമാറിനോട് ഇറങ്ങിപ്പോവാൻ പറഞ്ഞ ആളാണ് ഞാൻ, സതീശനും വിജയനും തമ്മിൽ വലിയ വ്യത്യാസമുണ്ട്''

''മൂന്നു മാസമായപ്പോഴാണ് പരാതി ലഭിച്ചത്. പരാതിയെ രാഷ്ട്രീയ ആയുധമാക്കിയിട്ടില്ല''

MV Desk

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാർ തന്നെ വന്ന് കണ്ടെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് നിയമസഭയിൽ ഉന്നിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിനെക്കുറിച്ച് സൂചനകൾ പുറത്തു വന്ന പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുൻപ് ദല്ലാൾ നന്ദകുമാറിനെ ഇറക്കി വിട്ട ആളാണ് ഞാൻ. മൂന്നു ദിവസമായപ്പോഴല്ല, മൂന്നു മാസമായപ്പോഴാണ് പരാതി ലഭിച്ചത്. പരാതിയെ രാഷ്ട്രീയ ആയുധമാക്കിയിട്ടില്ല, സതീശനും വിജയനും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും പരിഹാസ പൂർവം മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പാതയോരത്ത് കൊടിമരവും ബോർഡും ബാനറുകളും വേണ്ട; മാർഗ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ