PP Divya 
Kerala

യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് കലക്‌ടർ ക്ഷണിച്ചിട്ടെന്ന് ദിവ്യ; മുൻകൂർ ജാമ്യാപേക്ഷ നൽകി

മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരമാണ് സംസാരിച്ചത്

Namitha Mohanan

തലശേരി: എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ കയറിചെന്നതാണെന്ന വാദം തള്ളി പി.പി. ദിവ്യ. കണ്ണൂർ കലക്ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് ദിവ്യ പറഞ്ഞു. മറ്റൊരു പരിപാടിയിൽ വച്ചാണ് യാത്രയയപ്പ് ചടങ്ങിനെക്കുറിച്ച് കലക്ടർ പറഞ്ഞിരുന്നു. അതിനാലാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയതെന്നും സംസാരം സദുദ്ദേശപരമായിരുന്നെന്നും ദിവ്യ വ്യക്തമാക്കി.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിനു പിന്നാലെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ദിവ്യ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരമാണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് അഴിമതി വിഷയം ചൂണ്ടിക്കാണിച്ചതെന്നും ദിവ്യ പറയുന്നു.

എന്നാൽ ഇതുവഴി പോയപ്പോൾ ഇങ്ങനെയൊരു പരിപാടി നടക്കുന്നുവെന്നറിഞ്ഞ് വന്നതാണെന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകൾ. എന്നാൽ ഇതിനു വിപരീതമായാണ് ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിൻ നിന്നും ഒളിച്ചോടില്ലെന്നും അറസ്റ്റു തടയണമെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു. തലശേരി പ്രിൻസിപ്പൽ കോടതിയിലാണ് ദിവ്യ ജാമ്യ ഹർജി നൽകിയത്.

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

തദ്ദേശ തെരഞ്ഞെടുപ്പ്‌; മുസ്ലീംലീഗ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടു പിടിച്ച് കള്ളപ്രചാരണം നടത്തിയെന്ന് എം.വി. ഗോവിന്ദൻ

കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണം; കൊലപാതകമെന്ന് റിപ്പോർട്ട്

യുപിയിൽ ജീവനുള്ള രോഗി മരിച്ചെന്ന് കരുതി പോസ്റ്റുമോർട്ടത്തിന് അയച്ചു; ഡോക്റ്റർക്ക് സസ്പെൻഷൻ

കഴക്കൂട്ടത്തെ നാലുവയസുകാരന്‍റെ മരണം കൊലപാതകം; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ