പൾസർ സുനി 
Kerala

മാധ്യമങ്ങളോടും സാക്ഷികളോടും പ്രതികളോടും സംസാരിക്കരുത്; കർശന ഉപാധികളോടെ പൾസർ സുനി പുറത്തേക്ക്

അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുതെന്നും ഒരു സിം മാത്രമേ ഉപയോഗിക്കാവൂ എന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: നടിയ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കർശന ഉപാധികളോടെ പുറത്തേക്ക്. ഏഴര വർഷത്തിനു ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്. കൊച്ചിയിലെ വിചാരണക്കോടതിയാണ് സുനിയുടെ ജാമ്യവ്യവസ്ഥകൾ നിശ്ചയിച്ചത്.

മാധ്യമങ്ങൾ, പ്രതികൾ, സാക്ഷികൾ എന്നിവരോട് സംസാരിക്കരുതെന്നും അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുതെന്നും ഒരു സിം മാത്രമേ ഉപയോഗിക്കാവൂ എന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണം. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് സുനി പുറത്തിറങ്ങുന്നത്.

വിചാരണക്കോടതി നടപടികളെ സുപ്രീം കോടതി വിമർശിച്ചിരുന്നു. കേസിലെ വിചാരണ അടുത്തൊന്നും തീരാൻ സാധ്യതയില്ലാത്തതിനാൽ സുനിയെ ഒരാഴ്ചയ്ക്കകം ജാമ്യത്തിൽ വിടാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സുനിക്ക് ജാമ്യം ലഭിച്ചത്. സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

വിഡിയുടെ യാത്രയും ഇഡി റെയ്ഡുമായി ബന്ധമില്ല; ആഭ്യന്തര വകുപ്പിന് യാതൊരു അറിവുമില്ലെന്ന് ചെന്നിത്തല

ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി വയ്ക്കുമെന്ന് സൂചന

'രാഷ്ട്രീയ പകപോക്കൽ'; ഇഡി റെയ്‌ഡിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

"മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്"; ആസൂത്രിതമെന്ന് പി. ജയരാജൻ

'പ്ലേ ഓഫുകളിലെ രാജാവ്'; രണ്ടാം ഐപിഎൽ കിരീട സ്വപ്നവുമായി രജത് പാട്ടിദാർ