16 വർഷത്തിനു ശേഷമുള്ള ബലാത്സംഗ ആരോപണം വിശ്വസനീയമല്ല: ഹൈക്കോടതി file image
Kerala

16 വർഷത്തിനു ശേഷമുള്ള ബലാത്സംഗ ആരോപണം വിശ്വസനീയമല്ല: ഹൈക്കോടതി

2001ൽ പ്രതി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് യുവതി 2017ലാണ് പരാതി നൽകിയിരുന്നത്.

നീതു ചന്ദ്രൻ

കൊച്ചി: പതിനാറു വർഷങ്ങൾക്കു മുൻപു നടന്ന ബലാത്സംഗ ആരോപണം വിശ്വസനീയമല്ലെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി പി. വിദ്യക്കെതിരായ ബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിപരാമർശം. കേസ് കോടതി റദ്ദാക്കി. 2001ൽ പ്രതി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് യുവതി 2017ലാണ് പരാതി നൽകിയിരുന്നത്. നാലു പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ മറ്റു മൂന്നു പേരെയും കേസിൽ നിന്ന് ഒഴിവാക്കി തനിക്കെതിരേ മാത്രമാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്ന് പ്രതി കോടതിയെ അറിയിച്ചു.

16 വർഷത്തിനിടെ യുവതി 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അതിതുവരെ തിരിച്ചു നൽകിയിട്ടില്ലെന്നും പ്രതി അറിയിച്ചു. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് കാണിച്ച് യുവതി സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.

ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കോടതി ബന്ധം ഉഭയ സമ്മതപ്രകാരമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചത്.

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും