ശശിധരൻ കർത്ത

 
Kerala

എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല; വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പിണറായി വിജയനോടുള്ള അടുപ്പം കൊണ്ടാണ് ഇത്തരത്തിലൊരു കരാർ ഉണ്ടാക്കിയതെന്നാണ് ശശിധരൻ കർത്ത ഇഡിക്ക് മൊഴി നൽകിയത്

Aswin AM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സിഎംആർഎൽ ഉടമ ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴി പുറത്ത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നാണ് അദ്ദേഹം മൊഴി നൽകിയത്.

പിണറായി വിജയനോടുള്ള അടുപ്പം കൊണ്ടാണ് ഇത്തരത്തിലൊരു കരാർ ഉണ്ടാക്കിയതെന്നും ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു. 2024ൽ അന്വേഷണത്തിന്‍റെ ആദ‍്യഘട്ടത്തിൽ നൽകിയ മൊഴിയിലാണ് ഇക്കാര‍്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്.

അഡ്ജുഡിക്കേറ്റിങ് അഥോറിറ്റിക്ക് ഇഡി സമർപ്പിച്ച റിപ്പോർട്ടിലും ഈ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, വീണയുടെ പേരിലും മറ്റു കമ്പനികളിലുമായി നിക്ഷേപിച്ചിട്ടുള്ളതുമായ 16.5 ലക്ഷം രൂപ ഇഡി കണ്ടുകെട്ടിയേക്കും.

സിജെപി-കേന്ദ്ര സർക്കാർ മൂന്നാംവട്ട ചർച്ച ഉച്ചയ്ക്ക്; എല്ലാ കണ്ണുകളും ധർമേന്ദ്ര പ്രധാനിലേക്ക്

സിജെപി സമരം; ഡൽഹിയിൽ മദ്യശാലകൾ രാത്രി എട്ടിന് അടയ്ക്കും

സിക്കിം തുരങ്ക അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്