എസ്ഐആറിന് സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി 26 ന് പരിഗണിക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി: കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ നടപടികൾക്ക് സ്റ്റേയില്ല. തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയ സുപ്രീം കോടതി ഈ മാസം 26 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.
കേരളത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. എസ്ഐആർ തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിലാവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസാവും ഹർജികൾ പരിഗണിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കൂടി ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. കേരളത്തിന്‍റെ കേസുകൾ നവംബർ 26 നും മറ്റ് ഹർജികൾ ഡിസംബർ ആദ്യവുമാവും പരിഗണിക്കുക.