Kerala

25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപ'; സംസ്ഥാന സർക്കാരിന്‍റെ ഹെലികോപ്റ്റർ ചിപ്സൺ എയർവേസിന്

കഴിഞ്ഞ വർഷവും ഇതേ കമ്പനിക്ക് തന്നെയിരുന്നു ടെണ്ടർ ലഭിച്ചിരുന്നത്.

MV Desk

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ (kerala government) ഹെലികോപ്റ്റർ വാടക കരാർ ചിപ്സൺ എയർവേസിന്. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യെ തീരുമാനമായത്.

കഴിഞ്ഞ വർഷവും ഇതേ കമ്പനിക്ക് തന്നെയിരുന്നു ടെണ്ടർ ലഭിച്ചിരുന്നത്. 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. 20 മണിക്കൂറിന് 80 ലക്ഷം എന്നായിരുന്നു ചിപ്സൺ എയർവേസ് (chipson airways) മുന്നോട്ട് വച്ചിരുന്നത്. എന്നാൽ സർക്കാരമായുള്ള തുടർച്ചയിൽ 25 മണിക്കൂറിന് 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.

പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. 6 സീറ്റുകളുള്ള ഹെലികോപ്റ്റർ (helicopter) 3 വർഷത്തേക്കാണ് വാടകയ്ക്കെടുത്തിരിക്കുന്നത്. രോഗികളെ കൊണ്ടുപോകാനും അവയവദാനത്തിന് കൊണ്ടുപോകുന്നതിനിമായിരിക്കും മുന്‍ഗണന. ദുരന്തനിവാരണം, വിഐപി യാത്രകൾ, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കാം. കമ്പനിയുടെ ടെണ്ടർ കലാവധി ജൂലൈയിൽ അവസാനിച്ചതിനാലാണ് പുതിയ നടപടി.

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

"സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഞാൻ ജോലി നൽകി"; വെളിപ്പെടുത്തലുമായി ജി. സുധാകരൻ

"ആർക്കും വേണ്ടി തിരുത്തേണ്ടതല്ല ഇസ്ലാമിക നിയമങ്ങൾ"; വിവാദ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം

ആണവ സംഘർഷത്തിന്‍റെ വർധിച്ചുവരുന്ന അപകടസാധ്യതയിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് നേതാക്കൾ