Kerala

'രാജി വയ്ക്കുന്നതിനു തൊട്ടു മുൻപ് സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു'; സ്വപ്ന-ശിവശങ്കർ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറും സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്. കോൺസുലേറ്റിൽ നിന്ന് രാജി വയ്ക്കുന്നതിന് തൊട്ടു മുൻപ് സ്വപ്ന മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്ന് വാട്സ് ആപ്പ് ചാറ്റിൽ പറയുന്നു. സ്വപ്നയെ താൻ കണ്ടിട്ടെ ഇല്ലെന്നായിരുന്നു ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി ആവർത്തിച്ചത്.

സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലുള്ള നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും ഈ ചാറ്റുകളിൽ നിന്നും തെളിയുന്നു. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു. നിയമനത്തിന് നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചെന്നും ശിവശങ്കർ സ്വപ്നയോട് പറയുന്ന ചാറ്റുകളാണ് പുറത്തായത്. സ്വപ്നയുടെ രാജി അറിഞ്ഞപ്പോൾ രവീന്ദ്രൻ ഞെട്ടിയെന്നും ചാറ്റിൽ പറയുന്നു. കോൺസുലേറ്റിൽ നിന്ന് രാജി വെച്ചതിനു ശേഷമുള്ള ചാറ്റുകളാണ് പുറത്തു വന്നത്.

50% സംവരണ പരിധി ഉയർത്തും, ആവശ്യമുള്ളത്ര കൊടുക്കും: രാഹുൽ ഗാന്ധി

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; 10 ലക്ഷം രൂപയ്ക്ക് പരീക്ഷ എഴുതാനെത്തിയ എംബിബിഎസ് വിദ്യാർഥി ഉൾപ്പെടെ 6 പേർ കസ്റ്റഡിയിൽ

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു

വ്യാജ ബലാത്സംഗ കേസ്: പ്രതി ജയിൽവാസം അനുഭവിച്ച അതേ കാലയളവ് യുവതിയും തടവിൽ കഴിയണമെന്ന് കോടതി

കെപിസിസി പ്രസിഡന്‍റ് സ്ഥാനം: തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കാൻ സുധാകരനോട് എഐസിസി