Kerala

തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന പാറമട തൊഴിലാളി മരിച്ചു

തൊടുപുഴ: ആലക്കോട് പാറമടയില്‍ ഇടിമിന്നലേറ്റ് സെന്‍റ് മേരിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂപ്പാറ സ്വദേശി രാജ (45) വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം.

രാജയെക്കൂടാതെ, മൂന്നാര്‍ സ്വദേശി പ്രകാശ് (18), എരുമേലി സ്വദേശി അശ്വിന്‍ (22), കൊല്ലം സ്വദേശി അഖിലേഷ് (25), പെരുമ്പാവൂര്‍ സ്വദേശി അശോകന്‍((70), തമിഴ്നാട് സ്വദേശികളായ വിജയ് (22), സൂര്യ (22), ജയന്‍ (55), ധര്‍മലിംഗം (31), മദന്‍രാജ് (22), ജോണ്‍ (32) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവര്‍ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ തമിഴ്നാട് സ്വദേശി മദന്‍രാജിന്‍റെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പാറമടയില്‍ തൊഴിലാളികള്‍ക്കു വിശ്രമിക്കാന്‍ നിര്‍മിച്ചിരിക്കുന്ന താല്‍ക്കാലിക ഷെഡില്‍ മഴയത്തു തൊഴിലാളികള്‍ നില്‍ക്കുമ്പോഴാണു ശക്തമായ മിന്നലുണ്ടായത്. ശക്തമായ മിന്നലില്‍ വീണ തൊഴിലാളികളെ പരിസരത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

ലാവലിൻ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും: അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്തു

ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു: യദുവിനെതിരേ പൊലീസ് റിപ്പോർട്ട്

എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി പ്രസവിച്ചു

വടക്കാഞ്ചേരിയിൽ എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു

ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണു; 56 കാരന് ദാരുണാന്ത്യം