ടി.എൻ. പ്രതാപൻ file
Kerala

''രാഷ്ട്രീയത്തിൽ ആവശ്യം ബുദ്ധിപരമായ നീക്കം, പാർട്ടിയുടെ തീരുമാനം ഇരുകൈയും നീട്ടി സ്വീകരിക്കും'', ടി.എൻ. പ്രതാപൻ

സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ് ഉണ്ടാകുമെന്ന് കോൺഗ്രസ് യോഗത്തിനു ശേഷം നേതാക്കൾ പറഞ്ഞിരുന്നു

തൃശൂർ: പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ. തൃശൂരിൽ ടി.എൻ പ്രതാപനെ മാറ്റി കെ. മുരളീധരനെ കളത്തിലിറക്കുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. രാഷ്ട്രീയത്തിലാവശ്യം സംഘബലമല്ല, മറിച്ച് ബുദ്ധിപരമായ നീക്കമാണ്. തൃശൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ലോക്സഭാ സീറ്റുകളിലെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ് ഉണ്ടാകുമെന്ന് കോൺഗ്രസ് യോഗത്തിനു ശേഷം നേതാക്കൾ പറഞ്ഞിരുന്നു. വടകര എംപിയായ മുരളീധരൻ തൃശൂരിൽ മത്സരത്തിനിറങ്ങുമെന്നതാണ് അതിൽ പ്രധാനമായ അഭ്യൂഹം. ടി.എൻ പ്രതാപൻ തൃശൂരിൽ ഉറപ്പായ സ്ഥാനാർഥിയായിരുന്നു. പ്രതാപനായി എഴുതിയ ചുവരെഴുത്തുകൾ മായിക്കണമെന്ന അവസ്ഥയാണിപ്പോൾ. മാത്രമല്ല, പ്രതാപനായി 3 ലക്ഷത്തോളം പോസ്റ്ററുകളാണ് തൃശൂരിൽ തയാറാക്കിയിരുന്നത്. ഇന്നലെവരെ ഉണ്ടായിരുന്ന തൃശൂരിലെ രാഷ്ട്രീയ സ്ഥിതി മാറിമറിഞ്ഞത് പത്മജ വേണുഗോപാലിന്‍റെ കൂറുമാറ്റത്തോടെയാണ്. ഇതോടെ സഹോദരനെതിരേ സുരേഷ് ഗോപിക്കായി പ്രചാരണത്തിന് പത്മജ തൃശൂരിൽ ഇറങ്ങുമെന്നാണ് വിവരം.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ

"ഒരേ സമയം യുദ്ധവും ക്രിക്കറ്റും"; ഇന്ത്യ-പാക് മാച്ചിനെതിരേ പ്രതിഷേധം പുകയുന്നു

സതീശനെതിരേ നിൽക്കുന്നത് കുലംമുടിക്കുന്ന വെട്ടുകിളികൾ; സ്ത്രീകളുടെ മാനത്തിന് വില പറയുന്നവൻ പാർട്ടിക്ക് പുറത്തെന്ന് കെഎസ്‌യു നേതാവ്

പെൺകുട്ടിയാകണമെന്ന് മോഹം; ജനനേന്ദ്രിയം മുറിച്ച് വിദ്യാർഥി