ടി.എൻ. പ്രതാപൻ file
Kerala

''രാഷ്ട്രീയത്തിൽ ആവശ്യം ബുദ്ധിപരമായ നീക്കം, പാർട്ടിയുടെ തീരുമാനം ഇരുകൈയും നീട്ടി സ്വീകരിക്കും'', ടി.എൻ. പ്രതാപൻ

സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ് ഉണ്ടാകുമെന്ന് കോൺഗ്രസ് യോഗത്തിനു ശേഷം നേതാക്കൾ പറഞ്ഞിരുന്നു

Namitha Mohanan

തൃശൂർ: പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ. തൃശൂരിൽ ടി.എൻ പ്രതാപനെ മാറ്റി കെ. മുരളീധരനെ കളത്തിലിറക്കുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. രാഷ്ട്രീയത്തിലാവശ്യം സംഘബലമല്ല, മറിച്ച് ബുദ്ധിപരമായ നീക്കമാണ്. തൃശൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ലോക്സഭാ സീറ്റുകളിലെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ് ഉണ്ടാകുമെന്ന് കോൺഗ്രസ് യോഗത്തിനു ശേഷം നേതാക്കൾ പറഞ്ഞിരുന്നു. വടകര എംപിയായ മുരളീധരൻ തൃശൂരിൽ മത്സരത്തിനിറങ്ങുമെന്നതാണ് അതിൽ പ്രധാനമായ അഭ്യൂഹം. ടി.എൻ പ്രതാപൻ തൃശൂരിൽ ഉറപ്പായ സ്ഥാനാർഥിയായിരുന്നു. പ്രതാപനായി എഴുതിയ ചുവരെഴുത്തുകൾ മായിക്കണമെന്ന അവസ്ഥയാണിപ്പോൾ. മാത്രമല്ല, പ്രതാപനായി 3 ലക്ഷത്തോളം പോസ്റ്ററുകളാണ് തൃശൂരിൽ തയാറാക്കിയിരുന്നത്. ഇന്നലെവരെ ഉണ്ടായിരുന്ന തൃശൂരിലെ രാഷ്ട്രീയ സ്ഥിതി മാറിമറിഞ്ഞത് പത്മജ വേണുഗോപാലിന്‍റെ കൂറുമാറ്റത്തോടെയാണ്. ഇതോടെ സഹോദരനെതിരേ സുരേഷ് ഗോപിക്കായി പ്രചാരണത്തിന് പത്മജ തൃശൂരിൽ ഇറങ്ങുമെന്നാണ് വിവരം.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം