A Umesh

 
Kerala

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎസ്പിക്ക് സസ്പെൻഷൻ

ചെറുപ്പുളശേരി സിഐ ആയിരുന്ന സമയത്ത് അറസ്റ്റിലായി സ്ത്രീയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്

Namitha Mohanan

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്പെൻഷൻ. പാലക്കാട് എസ്പി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം പുറത്തു വന്നതിനു പിന്നാലെ ശനിയാഴ്ച ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. പിന്നാലെയാണ് നടപടി.

ചെറുപ്പുളശേരി സിഐ ആയിരുന്ന സമയത്ത് അറസ്റ്റിലായി സ്ത്രീയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. അന്വേഷണത്തിൽ ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

സിഐ ആയ ബിനു ജോസഫിന്‍റെ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരേ ആദ്യം ആരോപണം ഉയർന്നത്. തുടർന്ന് യുവതി നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. 2014 ൽ അനാശ്വാസ കേന്ദ്രത്തിൽ നിന്നും അറസ്റ്റു ചെയ്ത യുവതിയെ വീട്ടിലെത്തി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ബിനു ജോസഫിനെ പീഡിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ആരോപണത്തിലും പരാതിയിലും വാസ്തവമുണ്ടെന്നാണ് എസ്പി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി